13/06/2026
എന്റെ കോളേജ് കാലഘട്ടങ്ങളിലെ സുഹൃത്തും പത്ര പ്രവർത്തകനുമായ വി.എൻ അൻസൽ നമ്മോട് വിടപറഞ്ഞു.
കേരള പത്രപ്രവർത്തക യൂണിയൻ ആദ്യകാല ഭാരവാഹിയും ചന്ദ്രിക, മെട്രോ, ലുക്ക് പത്രങ്ങളുടെ മുൻ ലേഖകനുമായിരുന്ന കണ്ണൂർ വളപ്പട്ടണം സ്വദേശിയായ അൻസൽ നമ്മളോട് വിടപറഞ്ഞു. പരേതനായ കെ.എൽ. അബ്ദുൽ സമദിന്റെയും വി.എൻ. സുബൈദയുടെയും മകനാണ് അദ്ദേഹം.
1985-ൽ കണ്ണൂർ സർസയ്യിദ് കോളേജിൽ ഒരേ ക്ലാസിൽ ഒരേ ബെഞ്ചിൽ തൊട്ടടുത്തിരുന്നായിരുന്നു ഞങ്ങൾ പഠിച്ചിരുന്നത്. കാന്റീനിലെ ചായക്കുടികളിലും ചർച്ചകളിലും എപ്പോഴും ഒപ്പമുണ്ടായിരുന്ന അവൻ, പിൽക്കാലത്ത് പത്രപ്രവർത്തന രംഗത്തേക്ക് കടന്നപ്പോഴും എപ്പോഴും സത്യത്തിനും നീതിക്കും ഒപ്പമാണ് നിലകൊണ്ടത്.
എന്നാൽ, പിൽക്കാലത്തുണ്ടായ ചില തെറ്റായ സുഹൃദ്ബന്ധങ്ങൾ അവനെ രോഗിയാക്കുകയും അവന്റെ തകർച്ചയ്ക്ക് കാരണമാവുകയും ചെയ്തു എന്നത് ഏറെ സങ്കടകരമാണ്. "ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട" എന്നതുപോലെ നല്ല സൗഹൃദങ്ങൾ സമൂഹത്തിനു നന്മ ഉണ്ടാക്കും.
അല്ലാഹു മഗ്‌ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. കുടുംബത്തിന് ഈ വിയോഗം താങ്ങാനുള്ള ക്ഷമ നൽകട്ടെ... ആമീൻ
09/06/2026
കേരള നിയമസഭയുടെ സ്പീക്കറും കോട്ടയത്തിന്റെ പ്രിയങ്കരനായ എം.എൽ.എ യുമായ മുതിർന്ന കോൺഗ്രസ് നേതാവ് ബഹുമാനപ്പെട്ട ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണന് എല്ലാവിധ ആശംസകളും നേരുന്നു.
06/06/2026
യു.എ.ഇ. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടുള്ള വിശ്വസ്തതയും രാജ്യസ്‌നേഹവും പ്രകടിപ്പിക്കുന്ന “അഹ്ദ് വ വഅദ്” (Pledge & Commitment) സംരംഭത്തിൽ പങ്കാളികളാവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക. യു.എ.ഇ പ്രവാസികളായ നമ്മളുടെ പോറ്റമ്മയാണ് നമ്മുക് എല്ലാവര്ക്കും യു.എ.ഇയെ ചേർത്തുപിടിക്കാം. ചേർത്ത് പിടിക്കുന്നതിലൂടെ താഴെ കാണിക്കുന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
https://pledge.ae
03/06/2026
ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നൻ ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, ഇസ്മാഈലിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.
Mundir Kalpakanchery Salam Pappinissery
31/05/2026
ഇന്ത്യൻ അതിർത്തികളിൽ 22 വർഷം രാജ്യത്തിന് കാവലായ ഒരു സൈനികൻ, പ്രവാസലോകത്തെ ഒരു ചതിക്കുഴിയിൽ അകപ്പെട്ടപ്പോൾ തണലായത് യുഎഇ ഗവൺമെന്റിന്റെ കരുണയും ഒരു കൂട്ടം സുമനസ്സുകളുടെ ഒത്തൊരുമയുമാണ്.
സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം കുടുംബത്തിലെ സാമ്പത്തിക പ്രാരാബ്ധങ്ങൾ തീർക്കാനാണ് 2015-ൽ തോമസുകുട്ടി യുഎഇയിൽ എത്തുന്നത്. ഒരു തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഷാർജയിലെ സ്‌ക്രാപ്പിംഗ് കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ, അവിടെ അദ്ദേഹത്തെ കാത്തിരുന്നത് വലിയൊരു കെണിയായിരുന്നു.
വിസ നടപടികൾക്കെന്ന വ്യാജേന, കമ്പനിയിലെ തൊഴിലാളികൾക്ക് താമസിക്കാനായി എടുത്ത ഫ്ലാറ്റിന്റെ വാടക കരാറിൽ ഉടമ തോമസുകുട്ടിയെക്കൊണ്ട് ഒപ്പിടുവിച്ചു. നിയമവശങ്ങൾ കൃത്യമായി അറിയാതിരുന്ന അദ്ദേഹം തന്റെ മുതലാളിയെ വിശ്വസിച്ച് അതിൽ ഒപ്പിട്ടു. വർഷങ്ങൾക്ക് ശേഷം ജോലി ഉപേക്ഷിച്ചു പോയപ്പോഴാണ്, താൻ അറിയാതെ തന്നെ ലക്ഷങ്ങളുടെ കടക്കാരനായി മാറിയ വിവരം ഞെട്ടലോടെ തിരിച്ചറിഞ്ഞത്.
താമസരേഖകളുമായി ബന്ധപ്പെട്ട നിയമക്കുരുക്കിൽ പെട്ട തോമസുകുട്ടിക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയായി. 1,62,238 ദിർഹം (ഏകദേശം 40 ലക്ഷം ഇന്ത്യൻ രൂപ) അടച്ചാൽ മാത്രമേ കേസിൽ നിന്ന് മോചനം ലഭിക്കൂ എന്നതായിരുന്നു സാഹചര്യം. ഒരു സാധാരണ പ്രവാസിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തുകയായിരുന്നു അത്.
ഇതോടെ മാനസികമായും സാമ്പത്തികമായും പ്രതിസന്ധിയിലായ തോമസുകുട്ടിയെ ഷാർജ വർഷിപ്പ് സെന്ററിലെ റവറൻ. ഡോ.വിൽസൺ, ചർച്ച് ഓഫ് ഗോഡ് യുഎഇ റവറൻ. ഡോ. കെ.ഒ. മാത്യു, യുഎഇയിലെ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരി, യുണൈറ്റഡ് പെന്തകോസ്ത് പെലോഷിപ്പിന്റെ പ്രവർത്തകർ എന്നിവർ ചേർന്ന് സുമനസുകളിൽ നിന്നും യുഎഇ ഗവൺമെന്റുമായി ബന്ധപ്പെട്ട ചാരിറ്റി സംഘടനയിൽ നിന്നും സഹായം സ്വീകരിച്ചു പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയായിരുന്നു.
പ്രവാസലോകത്ത് വിസാ നടപടികൾക്കോ കരാറുകൾക്കോ വേണ്ടി ഒപ്പിടുമ്പോൾ കൃത്യമായ ധാരണയുണ്ടായിരിക്കണം. സ്വന്തം ഉത്തരവാദിത്തമല്ലാത്ത കാര്യങ്ങളിൽ ജാമ്യം നിൽക്കുന്നതും കരാറുകളിൽ ഒപ്പിടുന്നതും വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം.
26/05/2026
ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ.
#عيدمبارك
25/05/2026
മദ്യപിച്ച് വാഹനമോടിച്ച കേസിൽ തമിഴ്‌നാട് സ്വദേശിക്ക് നാടു കടത്തലും തടവും ഒഴിവായി.
ഒരു നിമിഷത്തെ അശ്രദ്ധയും നിയമലംഘനവും ഒരു പ്രവാസിയുടെ ജീവിതം എങ്ങനെ തകിടം മറിക്കുമെന്നും, കൃത്യമായ നിയമപോരാട്ടം ആ ജീവിതത്തെ എങ്ങനെ തിരികെ പിടിക്കുമെന്നതിനും ഉദാഹരണമാവുകയാണ് ഷാർജയിലെ ഈ കേസ്. തമിഴ്‌നാട് പുളിങ്ങുടി സ്വദേശിയുടെ ജീവിതത്തിൽ കഴിഞ്ഞ മാസങ്ങൾ വലിയ ആശങ്കയുടേതായിരുന്നു.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് ഷാർജ പ്രഥമ കോടതി അദ്ദേഹത്തിന് ഒരു മാസം തടവും, 30,000 ദിർഹം പിഴയും, ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കിക്കൊണ്ട് തടവിന് പകരമായി നാടുകടത്താനും വിധിച്ചിരുന്നു. ഈ കഠിനമായ വിധി അദ്ദേഹത്തിന്റെ പ്രവാസജീവിതം തന്നെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് കേസ് ഞങ്ങളെ ഏൽപ്പിക്കുന്നത്.
യാബ് ലീഗൽ സർവീസസിലെ (YAB Legal Services) ഞങ്ങളുടെ ലീഗൽ ടീം കേസ് വീണ്ടും ഫയൽ ചെയ്യുകയും, ഷാർജ അപ്പീൽ കോടതിയിൽ ശക്തമായ നിയമവാദങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി കോടതി വിധി പരിഷ്‌കരിക്കുകയും, പ്രവാസിക്ക് വലിയ ആശ്വാസമേകുന്ന അനുകൂല വിധി പ്രഖ്യാപിക്കുകയും ചെയ്തു.
കോടതി പ്രഖ്യാപിച്ച ഇളവുകളിലൂടെ ഒരു മാസം തടവും നാടുകടത്തലും പൂർണ്ണമായും ഒഴിവാക്കപ്പെടുകയും, 30,000 ദിർഹമായിരുന്ന പിഴത്തുക 7,000 ദിർഹമായി കുറയ്ക്കുകയും ചെയ്തു. കൂടാതെ ഒരു വർഷത്തേക്ക് റദ്ദാക്കിയിരുന്ന ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് മാസമായി ചുരുക്കിക്കൊണ്ട് കോടതി വിധി പരിഷ്‌കരിക്കുകയായിരുന്നു. നിയമപരമായ ശരിയായ ഇടപെടലുകളിലൂടെ ഒരു പ്രവാസിയുടെ ജീവിതവും സ്വപ്നങ്ങളും കാത്തുസൂക്ഷിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. യുഎഇയിലെ നിയമങ്ങളെ ബഹുമാനിക്കാനും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാനും എല്ലാ പ്രവാസി സുഹൃത്തുക്കളോടും ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു.
23/05/2026
കേരളത്തിന്റെ പുതിയ അമരക്കാരനൊപ്പം!
21/05/2026
മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ.